Friday, December 19, 2008

ഗൃഹാതുരം


ഒരു വളപ്പൊട്ട്
ഒരു ചുവന്ന പുള്ളിക്കുപ്പായം
മുഖം വരച്ച ഒരു പൌഡര്‍ ടിന്‍
ഒരു പിടി മഞ്ചാടിക്കുരു
പൂവിന്റെ പടമുള്ള സ്ലൈഡ്
മൂട്ടില്‍ റബ്ബര്‍ വച്ച മഞ്ഞ പെന്‍സില്‍
ഒരു ചെറിയ വണ്ണാതിക്കിളി
കൊയ്തുകഴിഞ്ഞ പാടത്ത് ഒരു നീര്‍ക്കോലി തല
ഒരു ഓലപന്ത്
അമ്പല വഴിയിലെ ബലൂണ്‍ കാരന്‍
കുട്ടന്‍ എന്ന പട്ടി
കറുമ്പി എന്ന പശു
വല്ല ത്തില്‍ പുല്ലുമആയി നാണിയമ്മ
ചുവന്ന ശീമ നെല്ലിക്ക
അമ്മൂമ്മപ്പഴം നിറഞ്ഞ സ്കൂള്‍ വഴി
ചൂരല്‍ , ജനാര്‍ദനന്‍ സര്‍
കൈത , തോണി .. ഒരു മാനത്ത് കന്നി


ഒരു റെയില്‍വേ പ്ലാറ്റ് ഫോറം
കരിഞ്ഞ കണ്ണുകള്‍
ഒരു പോലീസ് തൊപ്പി
പുലയാട്ടു
വിരലില്‍ ബൂട്ട്ചതഞ്ഞ പാടു
വിശപ്പ്‌
ചാണകം
ഒഴ്ഞ്ഞ മൂല
പൊരിവെയില്‍
മാറില്‍ ഇഴയുന്ന പാമ്പ്
ചെന്നായയുടെ ചിരി
അടക്കിയ തേങ്ങല്‍
നീറുന്ന നനവ്
കിട്ടാത്ത ശ്വാസം
വിയര്‍പ്പു വേദന കണ്ണീര്‍
തൂങ്ങിയാടുന്‍ന കാലുകള്‍
വെറുപ്പ്‌ തീക്കൊള്ളി


ശൂന്യം !

ചിലന്തി

പാതി മയങ്ങിയ പ്രജ്ഞയില്‍ പരസ്പരം
പോരിനോരുങ്ങി മടങ്ങിയ നിമിഷം
സിരയിലൊരു തുള്ളി ചോര എവിടെയോ
ശേഷിച്ചിരിക്കണം
മലകളിലുരുള്‍ പൊട്ടി തഴംബിച്ച്ച മിഴികളില്‍
കരളില്‍ നിന്നു പൊട്ടിച്ചെടുത്ത് പകുത്ത
ഇരയുടെ രുചി മണത്ത വല-
ക്കണ്ണിമുറിച്ചു രസിച്ചതും
കൂര്‍ത്തു മൂര്‍ത്തു പഴുത്ത കമ്പിയില്‍
ജീവിത പ്ലാവില കുത്തി നടന്ന വഴികളില്‍
കരിയില്‍ കറുപ്പില്‍ കാമത്തിന്‍ പൊട്ടുകള്‍
എട്ടു ദിക്കിലും ചിതറിച്ച കാല്‍കളില്‍
ചിരിയിലോളിപ്പിച്ച വിഷധൂളികള്‍
ചിന്തയിലേക്ക് ചിതരിതെരിപ്പിച്ചു
വെളിച്ചമൊരു ശാപമാകവേ
ശവം മനക്കുമിടനാഴിയില്‍
കാലത്തിന്‍ ചെളിപുരണ്ട കുരുതിക്കലങ്ങളില്‍
ഏക താനമായ് നെയ്തു നെയ്തു നീയിര്‍രിക്കൂ
നഗ്നമാമിരുളില്‍ ഇനി ഞാനും മരിച്ചോട്ടെ !

Thursday, December 4, 2008

ഭീകരത ; ചില ചിന്തകള്‍

പോയ ഒരാഴ്ച ദൌര്‍ഭാഗ്യകരമായ കാഴ്ചകള്‍ കൊണ്ടു നിറഞ്ഞതായി . മനുഷ്യ രാശി ലജ്ജിക്കേണ്ട സംഭവ പരമ്പരകളും അതിനെ ഒരു വില്‍പ്പന ചരക്കു മാത്രമായി കണ്ടു യഥേഷ്ടം വിറ്റഴിച്ച മാധ്യമങ്ങളും . ഒരു വാര്‍ത്തയിലെ കച്ചവട സാധ്യത എങ്ങനെ വര്‍ധിപ്പിക്കാം എന്നചിന്ത എത്രത്തോളം അധപതിക്കാംഎന്നത്ടിന്റെ ഉദാഹരണങ്ങള്‍ ആവാനും ചില മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു . മുംബൈ ഭീകരക്രമാനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട , പട്ടാള ക്കാര്‍ ഉള്‍പ്പടെ ഉള്ള നൂറു കണക്കിന് മനുഷ്യരുടെ നഷ്ടം അവരെ സ്നേഹിചവരുടെ നഷ്ടം , മനുഷ്യ രാശിയുടെ മൊത്തം നഷ്ടം . ഏതൊരു ജീവന്‍ പോലിയുമ്പോഴും പരാജയപ്പെടുന്നത് മനുഷ്യനാനെന്നുള്ള ബോധം ഉണ്ടാവാത്ത , ഉണ്ടാക്കാന്‍ ശ്രമിക്കാത്ത കാലത്തോളം ഇതു തുടര്‍ക്കഥയായി അവശേഷിക്കും.

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യണം എന്ന ചര്‍ച്ചയിലായിരുന്നു ഭരണകൂടവും , രാഷ്ട്രീയ കക്ഷികളും എല്ലാം . ഈ തരത്തിലുള്ള ഏതൊരു സംഭവത്തിനു ശേഷവും ലോകത്തിന്റെ എതു കോണിലും ഇതു തന്നെ ആകും പ്രധാന ചര്‍ച്ച. പ്രധാനമായും ചൂണ്ടിക്കാനിക്കപ്പെട്ടത്‌ സുരക്ഷ പാളിച്ചകള്‍ ആണ്. ഇവിടെ പ്രധാനമായും ഉയരുന്ന ഒരു ചോദ്യമുണ്ട് . ഭീകരതയില്‍ നിന്നുള്ള ആക്രമണം ആണോ അതെ ഭീകരത ആണോഅവസാനിക്കേണ്ടത് ? ഭീകരത തടയാന്‍ എന്തൊക്കെ ചെയ്യണം എന്ന് നമ്മള്‍ ചിന്തിക്കുമ്പോള്‍ എന്തൊക്കെ ചെയ്തു കൂടാ എന്നും ചിന്തിക്കേണ്ടേ ? ആക്രമണം തടയാന്‍ ഒരു പക്ഷെ ആയുധങ്ങള്‍ക്കും സുരക്ഷ ക്രമീകരനങ്ങള്‍ക്കും കുറച്ചു കാലം കുറച്ചു പ്രദേശത്ത് കഴിയുമായിരിക്കും . പക്ഷെ എല്ലാ കാലവും എവിടെയും എപ്പോഴും ഇതു സാധ്യമാകുമോ ? ശാശ്വതമായി ഭീകരത അവസാനിപ്പിക്കാന്‍ ആയുധങ്ങള്‍ക്കോ സൈനിക നടപടിക്കോ അധിനിവേശങ്ങള്‍ക്കോ യുദ്ധങ്ങള്‍ക്കോ കഴിയുമോ ? ഇല്ലെന്നാണ് ലോക ചരിത്രം നല്കുന്ന പാഠം . അടിസ്ഥാന പരമായി നീക്കം ചെയ്യേണ്ടത് ആക്രമണത്തെ അല്ല. അതിന്റെ പിന്നിലെ വികാരത്തെ ആണ്. അത് ഉന്മൂലനം ചെയ്യാത്തിടത്തോളം കാലം ഒരു സുരക്ഷ ക്രമീകരനതിനും മനുഷ്യ ജീവന്‍ സംരക്ഷിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല . പല രൂപത്തില്‍ ഭാവത്തില്‍ കാലാ കാലങ്ങളില്‍ അത് ഇനിയും ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും . ശിക്ഷകള്‍ കൊണ്ടു താല്‍കാലികമായി മാത്രമെ കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയു . ഒരു പരിഷ്കൃത സമൂഹം സൃഷ്ടിക്കുന്നതിലൂടെ മാത്രമെ ആത്യന്തികമായി കുറ്റകൃത്യങ്ങള്‍ അവസാനിക്കൂ. ശിക്ഷകള്‍ കൊണ്ടു അത് അവസാനിക്കുമെന്കില്‍ ലോക ചരിത്രത്തില്‍ ഇന്നോളമുള്ള ശിക്ഷ വിധികള്‍ ഉള്‍ക്കൊണ്ടു കുറ്റകൃത്യങ്ങള്‍ ഇപ്പോഴേ അവസാനിച്ചേനെ. കടുത്ത ശിക്ഷാ വിധികള്‍ നടപ്പിലാക്കുന്ന പല രാജ്യങ്ങളിലും കുറ്റകൃത്യത്തിന്റെ നിരക്ക് വളരെ കൂടുതലാണ് എന്ന് വ്യക്തമാണ്. എന്നാല്‍ സാമൂഹികമായി കുറ്റകൃത്യങ്ങളെ കാണുന്ന ഡെന്മാര്‍ക്ക് , നോര്‍വേ പോലെ ഉള്ള രാജ്യങ്ങളില്‍ ഈ നിരക്ക് ആപേക്ഷികമായി കുറവാണെന്നും കാണാം.
ഇതു ഒരു ദിവസം കൊണ്ടോ വര്ഷം കൊണ്ടോ നടപ്പിലാക്കവുന്നതോ അല്ലെങ്കില്‍ പൂര്‍മായും സമയ ബന്ധിതമായി ചെയ്യാവുന്ന ഒരു ജോലിയോ അല്ല. കാലങ്ങളോളം ഇതു ഒരു ചാക്രിക പ്രക്രിയയായി നടന്നു കൊണ്ടേ ഇരിക്കണം .

സാധാരണ കുറ്റകൃത്യങ്ങളെ അപേക്ഷിച്ച് ഭീകര വാദം / തീവ്രവാദം എന്നിവ വ്യത്യസ്തമാകുന്നത് അത് ഒരു
വിഭാഗം ആളുകള്‍ കൂടിചെരുംബോഴാനു. വെറും ഒരു പട്ടം ആളുകള്‍ അല്ല. പൊതുവായ വിശ്വാസങ്ങള്‍ , ആദര്‍ശങ്ങള്‍ അല്ലെങ്ങില്‍ മറ്റു ചില ഘടകങ്ങള്‍ കൊണ്ടു വിലക്കി ചേര്‍ത്ത ഒരു കണ്ണിയായി അവര്‍ കടന്നു വരുമ്പോള്‍ . മനുഷ്യ രാശിയുടെ തന്നെ നിലനില്‍പ്പിനു വിരുദ്ധമായ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തുനിയുമ്പോള്‍ ഒക്കെ അപകടകരമായ ഭീകരവാദം ഉടലെടുക്കുന്നു. ഒട്ടേറെ സാഹചര്യങ്ങള്‍ ആണ് ഇതിന് വഴിവെക്കുന്നത്. ഇന്നത്തെ ലോകത്തില്‍ മതവും , നിറവും, വര്‍ഗ്ഗവും, പണവും , അധികാരവും തുടങ്ങി പട്ടിണി വരേയ്ക്കും ഇതിന് പ്രത്യക്ഷമായും പരോക്ഷമായും കാരണമാകുന്നു. അരക്ഷിതവും അസന്തുലിത വും ആയ സഹൂകിക അവസ്ഥ ഇതിന് ഒരു രാസത്വരകമായി വര്‍ത്തിക്കുന്നു. മനുഷ്യന്‍ സാമൂഹ്യ ജീവി ആയ കാലം മുതല്‍ തന്നെ അധികാരം അതിനോടനുബന്ധിച്ച അധിനിവേശവും ആദ്യം വ്യക്തികളിലും പിന്നീട് സമൂഹത്തിലും വേരോടാന്‍ തുടങ്ങിയിരുന്നു. ഇതു പിന്നീട് കൂട്ടങ്ങള്‍ ആയും വര്‍ഗങ്ങലായും ഭാഷകള്‍ ആയും മതങ്ങള്‍ ആയും രാജ്യങ്ങള്‍ ആയും ഗോത്രങ്ങലായും ഗോത്ര തലവന്മാരായും രാജാക്കന്മാരായും ഭരണകൂടങ്ങലായും മത പ്രമുഖരായും വന്‍കിട കച്ചവട ക്കാരായും ഒക്കെ മാറി. മനുഷ്യ മനസ്സിന്റെ പ്രാകൃതാമായിരുന്ന അധികാര ഇച്ച്ചയെ മെരുക്കി പരിഷ്കൃത കുപ്പായം ഇടുവിച്ചു . അധികാരം പണം നേടാന്‍ ഉള്ള വഴിയും പണം അധികാരം നിലനിര്‍ത്താന്‍ ഉള്ള വഴിയുമായി . തിരിച്ചും . ഇതിന് വേണ്ടി അപ്പപ്പോള്‍ മതങ്ങളെയും രാജ്യങ്ങളെയും സൃഷ്ടിക്കുകയും തരം തിരിക്കുകയും പരിപാലിക്കുകയും ഇല്ലാതാക്കുകയും ചെയ്തു പോരുന്നു . ഇതിന്റെ ഉപോല്‍പ്പന്നമായിരുന്നു യുദ്ധം ! ചരിത്രാതീത കാലം മുതല്‍ക്കു തന്നെ അധികാരത്തില്‍ തുടരാനും അപ്രമാദിത്തം നില നിര്‍ത്താനും രാജാക്കന്മാര്‍ ,തലവന്മാര്‍, ഭൂ പ്രഭുക്കന്മാര്‍, ഭരണകൂടങ്ങള്‍ , ഇവരെ നിയന്ത്രിച്ചിരുന്ന വന്‍കിട കച്ചവടക്കാര്‍ അനുവര്‍ത്തിച്ചു വന്ന തന്ത്രങ്ങളിലോന്നു സുരക്ഷയുടെ മാത്രങ്ങളിലൂടെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാനും നിലനിര്തുവാനുമായിരുന്നു. ഇതിന് മതം ജാതി വര്‍ഗം ഭാഷ തുടങ്ങിയ ഉപകരണങ്ങള്‍ സുലഭമായി ഉപയോഗത്തില്‍ വരുത്തി. സമൂഹത്തെ ഒന്നടന്കം ഇതില്‍ ക്രമേനെ ഭാഗ ഭാക്കുകാക്കി. ജീവിതത്തിലും ചിന്തകളിലും ആഹാരത്തിലും ജലത്തിലും ഉറക്കത്തിലും ഉണര്‍വിലും ഇതു കടത്തി വിട്ടു. പല വേഷങ്ങളിലും പല ഭൂശകളിലും അനുചരന്മാരേയും കാവല്ക്കാരെയും തീര്ത്തു. അവരെ നിലനിര്‍ത്താന്‍ ഭാഷ മതം രാജ്യ സങ്കല്‍പ്പങ്ങളെ കാലങ്ങളായുള്ള പ്രചാരണ തന്ത്രങ്ങളിലൂടെ അസ്പ്രുശ്യങ്ങലാക്കി. കപട മത രാജ്യ സ്നേഹ സങ്കല്‍പ്പങ്ങളെ മനുഷ്യ സ്നേഹത്തിനും ജീവിതത്തിനും മീതെ പാര്‍പ്പിച്ചു. ഇവ നിലനിര്‍ത്താനുള്ള പോരാട്ടത്ത്തിനെ ധീര , വീര വല്ക്കരിച്ചൂ. ശത്രുക്കളെ സൃഷ്ടിക്കുകയും കൊന്നോടുക്കയും ചെയ്തു. അതിര്‍ത്തികളേയും കപട സുരക്ഷിതത്വ ബോധത്തെയും സൃഷ്ടിച്ചു. അതിനെ ഉപോല്‍ബലമാക്കാന്‍ ആക്രമനങ്ങയേം , അത് ചെറുക്കാന്‍ മരകളെയും നിര്‍മ്മിച്ചു . നമ്മള്‍ ഇന്ത്യക്കാരും ചൈനക്കാരും പാകിസ്താന്‍ കാറും അമേരിക്കക്കാരും ആയി. നമ്മള്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആയി . നമ്മള്‍ മലയാളികളും തമിഴന്മാരും ആയി . നമ്മള്‍ കറുത്തവരും വെളുത്തവരും ആയി . നമ്മള്‍ പണക്കാരും പാവങ്ങളുമായി . നമ്മള്‍ തീവ്രവാദികളും മിതവാദികളും ആയി. നമ്മള്‍ രാഷ്ട്രീയക്കാരും കച്ചവടക്കാരും ആയി. പട്ടാളക്കാരും പട്ടക്കാരും ആയി. പക്ഷെ നമ്മള്‍ എത്രത്തോളം മനുഷ്യരായി ?
മനുഷ്യരാവുക ആവാന്‍ ശ്രമിക്കുക അത് മാത്രമാണ് പോംവഴി.

Wednesday, November 26, 2008

ഒരു ഉട്ടോപ്പ്യന്‍ സ്വപ്നം !

ഇന്നും ഞാനൊരു സ്വപ്നം കണ്ടു
എന്നും ഞാനോരോ സ്വപ്നം കാണും
ഇന്നലെയും കണ്ടൊരു സ്വപ്നം
ഇനി നാളെയും മറ്റൊരു സ്വപ്നം
കണ്ണില്ലാതൊരു കാതില്ലാതൊരു
കഥയില്ലാത്തൊരു കവിയുടെ സ്വപ്നം
കനിവില്ലാത്ത കരുണയില്ലാത്ത
കുരുടന്മാരുടെ സുന്ദര സ്വപ്നം
നെന്ചിനുള്ളില്‍ തീയില്ലെന്നൊരു
ചന്തമെഴുന്നൊരു പെണ്ണിന്‍ സ്വപ്നം
ഇന്നൊരു പന്തും പൊട്ടുകയില്ലെന്നൊരു
കുഞ്ഞിന്‍ സ്വപ്നം !
കത്തിയ വയറിന്‍ നോവ്‌ കുറക്കാന്‍
ഒരു പിടി അരിയുടെ അമ്മ സ്വപ്നം
അക്ഷരമോന്നുകുരുന്നിന് നല്കാന
അച്ചന് തോന്നിയ നല്ലൊരു സ്വപ്നം !
ഇനിയും തോക്കുകള്‍ ചോര പോഴിക്കില്ലെന്നര്‍ക്കോ
തോന്നിയ വെറുമൊരു സ്വപ്നം
അമൃതവുമായവനരികില്‍ വരുമെന്നവളുടെ
സുരഭിലമായൊരു സ്വപ്നം !
അവനവനടിമ ചങ്ങല പൊട്ടിച്ചെറിയാന്‍ പണ്ടൊരു
വിപ്ലവ സ്വപ്നം
മരണം കൊണ്ടു മനസ്സു നിരക്കാനപരന്
പണ്ടേ ഭ്രാന്തന്‍ സ്വപ്നം
സ്വപ്നം കണ്ടു നടക്കാനെനിക്ക്
ഇന്നൊരു ഉത്ടോപ്പ്യന്‍ സ്വപ്നം !


Tuesday, November 25, 2008

നോഹയുടെ പെട്ടകം

നോഹയുടെ പെട്ടകത്തിലെ മുട്ടനെലി
കുഞ്ഞെലിയോടുപറഞ്ഞു
കര കാണാതെ നമ്മള്‍ മരിക്കും
അല്ലെങ്ങില്‍ ആ കഴുകന്റെ വായില്‍ പെടും
അവന്റെ പെണ്ണിന് വിശക്കുന്നുന്ടത്രേ
അതുമല്ലെങ്ങില്‍ ആ പാമ്പ് പെണ്ണിന്റെ വയറ്റില്‍
അവളുടെ ആര്‍ത്തി പിടിച്ച നോട്ടം നീ കണ്ടില്ലേ
ദൈവം തിരഞ്ഞെടുത്തവരല്ലേ നമ്മള്‍
നല്ലവര്‍ , നീ വെറുതെ പേടിക്കുന്നു
പേടിയില്ലതക്കുന്ന മരുന്ന് മനുഷ്യന്‍
കണ്ടു പിടിക്കും ഭാവിയില്‍
അന്ന് നിന്റെ പേടി മാറിടും
പക്ഷെ കുഞ്ഞേ അത് വരെ നീ പേടിയില്ലാതെ
ദൈവത്തെ വിശ്വസിച്ചു ..
വേണ്ട ഞാന്‍ ഒരറ്റം കരണ്ട് തുടങ്ങട്ടെ
കര കാണും വരെ എങ്ങിലും !

പെരുച്ചാഴി

കുഴികളില്‍ നിറയുന്ന നീറുന്ന മൌനം
പനിക്ക് മരണത്തിന്റെ തീക്ഷ്ണ ഗന്ധം !
വിശപ്പിനെ ഉപേക്ഷിച്ചു അവര്‍ കൊണ്ടു പോയ
പ്രതീക്ഷയുടെ കരച്ചില്‍ എവിടെയോ കെട്ട്
തേയിലയുടെ മുകളില്‍ വീഴുന്ന നശിച്ച മഴ
കിടക്കാന്‍ , ഉണ്ണാന്‍ ഒക്കെ ഉള്ളവന്
മഴ ഭംഗിയാണത്രെ !
വിനോദം വികസിച്ച മഷിയില്‍
ഒബാമയും ഒസാമയും ഒപ്പം ചിരിച്ചു
എലികള്‍ ഈ ഭൂമിയില്‍ ഉണ്ടായതു
നന്നായി മോളെ
പക്ഷെ ഒരു ചൂടിനു ഒരു തീ നാളം
കടം തരാന്‍ ആരുണ്ട്‌ ?
ബീഡിപ്പുക ഊതിയ ചുണ്ടിനു
ചൂടുകൊടുത്തു ... ആ ചൂടില്‍ ചുട്ട പെരുച്ചാഴി !

Thursday, November 20, 2008

ഓര്‍മ്മകള്‍ മരിക്കാത്ത വഴികള്‍ !

ഒരു വേനല്‍ പാളി അടര്‍ന്നു വീണ പോലെ
ഒരു മഞ്ഞു ശിഖരം അലിഞ്ഞു ചേര്ന്നപോലെ
സിരകളില്‍ നിറയും പഴം വീഞ്ഞ് ലഹരിയായ്
ഓര്‍മ്മയായ് നാദമായ് നീ പയ്യെ വന്നോ ?
മരണം കടപുഴകി വീഴുന്ന പുഴയില്‍
മധുരമായ് കുയിലുകള്‍ പാടുന്ന വേളയില്‍
അരയില്‍ അമൃതവും അനുരാഗവും പേറി
പ്രകൃതി നാണിച്ചു നിന്ന സന്ധ്യയില്‍
ഇമകളിലായിരം ചുടു നോവോളിപ്പിച്ചു
ചടുലമാം കരളിന്റെ ഈറന്‍ തിളപ്പിച്ചും
വിരഹമായ് ദുഖമായ കനിവിന്റെ കാലമായ്
ചെറു ചെരാതിന്‍ വെളിച്ചം തെളിച്ചു നീ .
ഇരവിന്റെ നഖരുകള്‍ കൂര്‍ത്തു നിന്നോരാ
കുളിരിന്‍ കരിമ്പടം വാരിപ്പുതച്ചു നീ
ഇരുളില്‍ നിനവിന്റെ തീരങ്ങളില്‍
വെറുമൊരു മയില്‍ പീലി തണ്ട് ശേഷിച്ചു
വെറുമൊരു ചിരിയില്‍ ചോര മണക്കുന്ന
മാനം മഴയായ് പെയ്തു പെയ്തോടുങ്ങവേ
അരികില്‍ അകലങ്ങളില്‍ എവിടെയോ

എങ്ങോ .. ഇണയെ തിരഞ്ഞൊരു രാപ്പാടി കേഴുന്നു .
ഇനിയും വരാത്ത വസന്തവും തേടി
മിഴികളിലഴലിന്റെ സ്വപ്നം കരിഞ്ഞു പോയ് ....
പുഴയും നിലാവും നീ നടന്നൊരാ വഴിയും
പൂക്കളും പുലരിയും എങ്ങോ മറഞ്ഞു പോയ് ..

Wednesday, November 19, 2008

ഗാനം , ആലാപനം , ആസ്വാദനം !

ഇപ്പൊ നാടിലെങ്ങും റിയാലിറ്റി ഷോകള്‍ എന്നപേരില്‍ പ്രസിദ്ധമായ സംഗീത പരിപാടികള്‍ അരങ്ങു തകര്‍ക്കുന്ന കാലമാണല്ലോ . ഈയിടെ ഒരു സുഹൃത്തിനെ കണ്ടപ്പോള്‍ സംഭാഷണം ഈ വിഷയത്തിലേക്കും തിരിഞ്ഞു. സുഹൃത്ത് അല്‍പ സ്വല്പം സംഗീതം പഠിച്ചതും ഇപ്പോഴും പഠിച്ചും പഠിപ്പിച്ചും കഴിയുന്ന ആളായത് കൊണ്ടും എനിക്ക് ഈ വിഷയത്തില്‍ താല്‍പ്പര്യം ഉണ്ടായത് കൊണ്ടും ആവാം സംഭാഷണം നീണ്ടു പോയത് . ഈ പരിപാടികളെ പറ്റിയും അതില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളെ പറ്റിയും അദ്ദേഹത്തിന്റെ അഭിപ്രായം അറിയുന്നതിനും വേണ്ടി കൂടി ആണ് ഞാന്‍ സംഭാഷണത്തെ ഈ വിഷയത്തിലേക്ക് തിരിച്ചു വിട്ടതും. പക്ഷെ എന്നെ നിരാശപ്പെടുത്തിക്കൊണ്ട്‌ അദ്ദേഹം ഈ പരിപാടികള്‍ സ്ഥിരമായി കാണാറില്ല എന്ന മറുപടിയാണ് നല്കിയത് . എങ്കിലും ഇതു കൊണ്ടു ഒരു പ്രയോജനമുണ്ടായി . സിനിമ ഗാനങ്ങളെ പറ്റിയും ഗായകരെയും സംവിധായകരെയും ആസ്വാദകരയും ഒക്കെ ഉള്ള ഒരു ചര്‍ച്ചക്ക് അത് വഴിയൊരുക്കി.

തീര്‍ച്ചയായും ഒരു ചലച്ചിത്ര ഗാനംആദ്യം ജനിക്കുന്നത് സംവിധായകന്റെ മനസ്സില്‍ ആണ്. തന്റെ ചിത്രത്തില്‍ ഏത് സന്ദര്‍ഭര്‍ത്തില്‍ അല്ലെങ്ങില്‍ ഏത് സാഹചര്യതിലായിരിക്കണം ഒരു ഗാനം അത് പ്രേക്ഷകരോട് എന്തായിരിക്കണം സംവദിക്കേണ്ടത് എന്നും തീരുമാനിക്കുന്നത്‌ ആ ചിത്രത്തിന്റെ സംവിധായകന്‍ തന്നെ. ഈ കാര്യത്തില്‍ ഓരോ സംവിധായകര്‍ക്കും അവരുടെ സ്വന്തമായ ഒരു ശൈലി ഉണ്ടായിരിക്കും . മലയാളത്തിലെ പ്രശസ്ഥരായ ഒട്ടു മിക്ക സംവിധായകരും ഈ കാര്യത്തില്‍ വ്യത്യസ്ഥമായ രീതി പുലര്‍ത്തുന്നവരാണ് . ചിലര്‍ പൂര്‍ണമായും സംഗീത സംവിധായകരെ ഈ ജോലി ഏല്‍പ്പിക്കുന്നു. മറ്റു ചിലര്‍ തനിക്ക് അടിസ്ഥാന പരമായി എന്താണ് വേണ്ടത് എന്ന് സംഗീത സംവിധായകനോട് പറയുകയും കഴിയുമെങ്ങില്‍ ഒത്തൊരുമിച്ചു തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ചലച്ചിത്രത്തില്‍ ഒരു ഗാനത്തിന്റെ ദൃശ്യത്തിനും വളരെ അധികം പ്രാധാന്യമുണ്ട് . പ്രണയ ഗാനങ്ങളുടെ ദൃശ്യമല്ല ദുഃഗാനങ്ങളുടെതും വിരഹ ഗാനങ്ങളുടെതും . ഭക്തിഗാനങ്ങള്‍ ഹാസ്യരസപ്രധാനമായ ഗാനങ്ങള്‍ , തത്വചിന്താ പരമായ ഗാനങ്ങള്‍ ഇങ്ങനെ ഓരോ വിഭാഗത്തിലും പെടുന്ന ഗാനങ്ങളുടെ ദൃശ്യം വിവിധ വികാരങ്ങളെ പ്രേക്ഷകരിലേക്ക് സന്ക്രമിപ്പികാന്‍ ഉതകുന്നതായിരിക്കണം . അത് പോലെ തന്നെ ആ ഗാനങ്ങളുടെ സന്ഗീതവും സാഹിത്യവും ആലാപനവും ഒന്നു പോലെ ആസ്വാദ്യമായിരുന്നാല്‍ മാത്രമെ കാണികളുടെ മനസ്സില്‍ സംവിധായകന്‍ ഉദ്ദേശിച്ച വികാരങ്ങള്‍ ഉണര്‍ത്താന്‍ കഴിയു. ചുരുക്കത്തില്‍ ദൃശ്യവും ഗാനവും പരസ്പര പൂരകങ്ങളയിരിക്കുന്ന രംഗങ്ങള്‍ പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുകയും , അത്തരം ചിത്രങ്ങള്‍ വിജയിക്കാനുള്ള സാധ്യത ഏറുകയും ചെയ്യുന്നു .
ഇനി ദൃശ്യത്തില്‍ നിന്നു അടര്‍ത്തി ഗാനത്തെ പറ്റി ചിന്തിക്കാം . സംഗീത സംവിധായകനും ഗാന രചയിതാവും പാടിയ ആളും ഉദ്ദേശിച്ച വികാരങ്ങള്‍ കൂടിയോ കുറഞ്ഞോ ഉള്ള അളവില്‍ ശ്രോതാവില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ , അതിന്റെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് ഒരു ഗാനം അതിന്റെ കര്‍മം നിറവേറ്റി എന്നും അങ്ങനെ മികച്ചതായി മാറി എന്നും പറയാം. ഒരു വികാരവും ജനിപ്പിക്കാത്ത ഗാനം എന്നല്ല ഏതൊരു കലാരൂപവും ഉപയോഗ ശൂന്യം തന്നെ ! ഈ വികാരങ്ങള്‍ എങ്ങനെ ആണ് ശ്രോതാവില്‍ ജനിപ്പിക്കുന്നത് . അവിടെ ആണ് സംഗീത സംവിധായകനും രചയിതാവും ഗായകന്‍ / ഗായിക യും പരീക്ഷിക്കപെടുന്നത്. താന്‍ ഉദ്ദേശിക്കുന്ന അളവില്‍ ഉദ്ദേശിക്കുന്ന വികാരം ഉണര്‍ത്താന്‍ , അത് ദുഖമോ സന്തോഷമോ വിരഹമോ വാല്സല്യമോ ഭക്തിയോ എന്തുമാകട്ടെ അതിനനുസൃതമായ ഒരു ഈണം കണ്ടെത്താന്‍ സംവിധായകന് കഴിയണം. ആ ഉദ്യമത്തില്‍ വിജയിക്കുന്ന സംവിധായകന്‍ തന്റെ ജോലിയിലും വിജയിക്കുന്നു. ഓരോ വരികളില്‍ മാത്രമല്ല ഓരോ വാക്കിലും , എന്തിന് ഓരോ അക്ഷരങ്ങളില്‍ പോലും താനുദ്ദേശിക്കുന്ന വികാരങ്ങളെ വിലക്കി ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിയണം ! ഇങ്ങനെ യുള്ള ഗാനങ്ങള്‍ക്ക് മാത്രമെ കാലത്തെ അതിജീവിച്ചു നിലകൊല്ലനാവൂ. അവ സൃഷ്ടിക്കുന്ന സംഗീത സംവിധായകര്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നവരായും മാറുന്നു. കെ രാഘവന്‍ , ദേവരാജന്‍ , ദക്ഷിണa മൂര്‍ത്തി , ബാബുരാജ് , അര്‍ജുനന്‍ ... രവീന്ദ്രനും ജോണ്‍സന്‍ തുടങ്ങി മലയാളത്തില്‍ പ്രതിഭാസമ്പന്നരായ ഒട്ടേറെ സംഗീത ശില്‍പികള്‍ .എം എസ് വീ യെയും സലില്‍ ചൌധരിയെയും എം ബീ എസ് നെയും ഇലയരാജയെയും പോലെ അന്യ ഭാഷയില്‍ നിന്നും എത്തിയവരും ഒട്ടേറെ മികച്ച ഗാനങ്ങള്‍ നല്കി.

സംഗീതം പോലെ തന്നെ അതി പ്രധാനമാണ് രചനയും . ഇന്നത്തെ കാലഘട്ടത്തില്‍ പാട്ടിന്റെ സാഹിത്യം അത്രയ്ക്ക് പ്രധാനമല്ല എന്ന വാദം വളരെ ശക്തമായി തന്നെ ഉന്നയിക്കപ്പെടുന്നുണ്ട്. വരികളുടെ അര്‍ത്ഥവും ആഴവും അറിയാതെ തന്നെ തമിഴ് , ഹിന്ദി ഗാനങ്ങളും ആസ്വദിക്കപ്പെടുന്നുമുണ്ട് . സത്യം തന്നെ . പക്ഷെ അവ ആസ്വദി ക്കുന്നതിന്റെ അളവ് അര്‍ത്ഥ മറിഞ്ഞു ആസ്വദിക്കുന്നതിന്റെ എത്രയോ മടങ്ങ് കുറവായിരിക്കും. ഒരു ഗാനത്തെ വീണ്ടും വീണ്ടും കെട്ട് പല വര്‍ഷങ്ങള്‍ക്കപ്പുറം കേട്ടാലും ആ ഗാനം ഉദ്ദേശിച്ച വികാരം മനസ്സില്‍ ഉണര്തനമെങ്കില്‍ മികച്ച സാഹിത്യത്തിനെ സാധിക്കുകയുള്ളൂ. വയലാറിന്റെ യും ഭാസ്കരന്റെയും ഒക്കെ ഗാനങ്ങള്‍ കാലാതിവര്‍ത്തിയായി നില്ക്കുന്നത് അവയുടെ രചന ഗുണം കൊണ്ടു തന്നെ ആണ്.

ശ്രുതിയും താളവും തെറ്റാതെ പാടുന്ന പത്തു പാട്ടുകാര്‍ ഉണ്ടെന്നു വയ്ക്കൂ. സാന്കെതികമായി ഈ പാട്ടുകാര്‍ എല്ലാം ഒരു പോലെ ആണെന്നും കരുതുക. ഇവര്‍ ഒരേ ഗാനമാലപിച്ചാല്‍ അത് ഒരു പോലെ ആയിരിക്കുമോ ? തീര്‍ച്ചയായും അല്ല . അപ്പോള്‍ സാന്കെതികവും ശാസ്ത്രീയവുമായ അറിവുകള്‍ക്കും കഴിവുകല്‍ക്കപ്പുരം ഒരു ഗായകനെ / ഗായികയെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകം അല്ലെങ്കില്‍ ഘടകങ്ങള്‍ എന്താണ് . ഒന്നാമത്തെതു ശബ്ദം തന്നെ . ശ്രുതി ശുദ്ധമായ സ്വരം വ്യത്യസ്തമായ സ്വരം ഒക്കെ ചലച്ചിത്ര രംഗത്ത് വിജയം നേടാന്‍ അനിവാര്യമാണ്. ഇതിനപ്പുറത്തു നല്ല ഒരു ഗായകനെ / ഗായികയെ മികച്ച ഒരു ഗായികയും ഗായകനും ആകി മാറ്റഉന്നത് ഭാവമാണ്. ഓരോ ഗാനത്തിലും ഉള്‍ക്കൊള്ളുന്ന ഭാവം , ഓരോ വരിയിലും ഉള്‍ക്കൊള്ളുന്ന ഭാവം , ഓരോ വാക്കിലും ഉള്‍ക്കൊള്ളുന്ന ഭാവം, എന്തിന് ഓരോ അക്ഷരങ്ങളിലും തുളുമ്പുന്ന ഭാവം , അതാണ്‌ പാട്ടുകാരനെ വ്യത്യസ്തനും പ്രിയപ്പെട്ടവനുമാക്കി മാറ്റുന്നത്‌ . ഇതിന് ഭാഷയും ഉച്ചാരണവും ഗായകന്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു വാക്കിന്റെ ഒരു അക്ഷരത്തിന്റെ ഉച്ചാരണത്തിന് പലപ്പോഴും ഒരു ഗാനത്തിന്റെ ഭാവതിനെ തന്നെ സ്വാധീനിക്കാന്‍ കഴിയും . ഇതു പലപ്പോഴും ഗായകന്റെ / ഗായികയുടെ ജീവിത സാംസ്കാരിക പശ്ചാത്തലം പോലും ആശ്രയിച്ചുമായിരിക്കും ഇരിക്കുന്നത്. അതിനാല്‍ തന്നെ ഒരു ഗായകന്റെ കഴിവിനെ സ്വാധീനിക്കാന്‍ പഠിപ്പിനും ഗുരുക്കന്മാര്‍ക്കും എന്ന പോലെ തന്നെ വായനക്കും , കാഴ്ചക്കും, കേള്‍വിക്കും , കാലത്തിനും, ദേശത്തിനും, കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും എന്ന് വേണ്ട ഗായകനുമായി ബന്ധപ്പെട്ട എന്തിനും കഴിയും. യേശുദാസ് , ജയചന്ദ്രന്‍ .. തുടങ്ങി പ്രമുഖ ഗായകരോക്കെ തന്നെ സാന്കെതികതയിലുപരി അവരുടെ ഭാവ സാന്ദ്രമായ ആലാപനം കൊണ്ടാണ് ചിരപ്രതിഷ്ഠ നേടിയത് .

ആസ്വാദനം എല്ലാക്കാലത്തും ഒരു പോലെ ആണോ ? ഒരേ ഗാനം പലര്‍ ആസ്വദിക്കുന്നതും ഒരു പോലെ ആണോ ? എല്ലാ ഗാനങ്ങളും എല്ലാരും ആസ്വടിക്കുന്നുണ്ടോ ? ആസ്വാദനത്തിന്റെ അളവുകോല്‍ എന്താണ്. അങ്ങനെ ഒന്നുണ്ടോ ? പൊതുവായ അര്‍ത്ഥത്തില്‍ കാലമാണ് ആസ്വാദനത്തിന്റെ അളവുകോല്‍ എന്ന് പറയാം. ഇതു വെറും ജനെരലിസെഷന്‍ ആണ്. ഒരു പാട്ട് ഒരാള്‍ ആസ്വദിക്കുന്നത് തീര്‍ച്ചയായും ഒരു വ്യക്തി എന്നുള്ള നിലയില്‍ അയാളുടെ മനസ്സിനെ ആശ്രയിച്ചിരിക്കും . അതായത് ഒരേ ഗാനം തന്നെ രണ്ടു പേര്‍ ആസ്വദിക്കുന്നത് വേറെ വേറെ തലങ്ങളില്‍ നിന്നായിരിക്കും. നേരത്തെ പറഞ്ഞതു പോലെ ഒരാളുടെ ജീവിത പശ്ചാത്തലം , അറിവ് , ഭാഷ , ചിന്ത , സന്ഗീതവബോധം , തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ഇതിലും സ്വാധീനിക്കുനുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ വേറെയും . എന്‍കിലും മനുഷ്യനില്‍ ഒട്ടേറെ പൊതുവായ ഘടകങ്ങള്‍ ഉള്ളതിനാലും , അവ മറ്റു പല കാര്യങ്ങളില്‍ എന്ന പോലെ അവന്റെ കലാ ആസ്വധന ശേഷിയിലും വിശിഷ്യ സംഗീത ബോധത്തിലും ചിന്തയിലും പുലര്‍ത്തുന്ന സാമ്യതകള്‍ ചില ഗാനങ്ങളേയും രാഗ ങ്ങലെയുമൊക്കെ ഒരു ഭൂരിപക്ഷത്തിനു ഇഷ്ടപ്പെട്ടതാക്കി മാറ്റുന്നു. സമൂഹത്തിന്റെ പല നിലപാടുകളും കാലവും ഒക്കെ ഇതില്‍ സഹായകമായി വര്‍ത്തിക്കുന്നു.

Monday, November 17, 2008

ഒരു കവിത പോലെ മൌനം

മൌനം വീണുടഞ്ഞപ്പോള്‍ കഷ്ണം എ
കഷണം ബി യോട് ചോദിച്ചു
സഹോദര നീ മൂകനല്ല അല്ലെ ?
ബി അച്ഛന്റെ മൌനം പാലിച്ചു ,
പറയു നീ വെറും ഊമയാണോ
ബി അമ്മയുടെ മൂകത പ്രാര്‍ത്ഥിച്ചിരുന്നു
ക്ഷമയുടെ നെല്ലിപ്പലക വിറച്ച നിമിഷത്തില്‍
സീ എണ്ണ കഷ്ണത്തെ നോക്കി എ ആക്രോശിച്ചു
കൊല്ലവനെ ! പാവം ബി എന്നമൌനവും
അങ്ങനെ അലിഞ്ഞളിഞ്ഞില്ലാതെ യായി ...
അമ്മയെ പോലെ , അച്ഛനെ പോലെ ...

Friday, August 29, 2008

ദ്വിതീയാക്ഷര പ്രാസം !!

നേരത്തെ തന്നെ പഠിച്ച്ചിരുന്നുവെങ്കിലുംഎട്ടാം ക്ലാസ്സില്‍ ആണ് മലയാളത്തിലെ അലങ്കാരങ്ങളെയും വൃത്തങ്ങളെയും ഒക്കെ കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയത് . അതിന് കാരണക്കാരന്‍ അന്നത്തെ മലയാളം അദ്ധ്യാപകനായിരുന്ന ചെല്ലമണി സര്‍ ആയിരുന്നു . ഗുരുവും ലഘുവും തരം തിരിച്ചു വൃത്തം ഏതെന്നുകണ്ടു പിടിക്കാനും അലങ്കാരംഉപമയാണോ ഉല്പ്രേക്ഷയാണോഎന്നൊക്കെ അറിയുന്നത് എങ്ങനെ എന്നും ഒക്കെ അദ്ദേഹമാണ് ഞാനുള്‍പ്പെട്ട എട്ടു കെ ഡിവിഷന്‍ കാരെ പഠിപ്പിച്ചത് . നേരത്തെ തന്നെ കഥയിലും കവിതയിലുമൊക്കെ തല്പ്പര്യമുണ്ടായിരുന്ന ( പഠിക്കാനുണ്ടായിരുന്ന കഥയിലും കവിതയിലും അത്ര താല്‍പ്പര്യമില്ലായിരുന്നു ! ) എനിക്ക് ഈ ഗുരുവും ലഘുവും അലന്കാരവും ഒക്കെ പെരുത്ത്‌ ഇഷ്ടപ്പെട്ടു .

പിന്നീട് ഏത് കവിത കിട്ടിയാലും വൃത്തം പരിശോധിക്കുക അക്കാലത്തെ ഒരു ഇഷ്ടവിനോദമായിരുന്നു. ആ കാലത്താണ് ദ്വിതീയാക്ഷര പ്രാസതെയും പ്രാസ വാദത്തെയും പറ്റിയൊക്കെ അറിഞ്ഞതും. പിന്നീട് അന്ന് kഉത്ത്തിക്കുരിചിരുന്നുന്ന കവിതകളില്‍ ഒക്കെ ഈ വൃത്തവും അലന്കാരവും പരീക്ഷിച്ചു നോക്കാന്‍ തുടങ്ങി.
ഈയിടെ ഒരു സുഹൃത്തുമായുള്ള സംഭാഷണ മദ്ധ്യേ ദ്വിതീയാക്ഷര പ്രാസവും കടന്നു വന്നു. അന്നെഴുതിയ ഒരു കവിത ഓര്‍ക്കാന്‍ ശ്രമിചെങ്ങിലും പൂര്‍ണമായി വിജയിച്ചില്ല. അതെഴുതി വച്ചിരുന്ന നോട്ട് ബുക്ക് കണ്ടുപിടിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു . അതിലെ ചില വരികള്‍ മാത്രം ഓര്‍മയില്‍ വന്നു....

ഏകാനായാപ്പുഴ തന്‍ തീരതായ് നടക്കവേ
മൂകനായ്‌ ഞാന്‍ ചിന്തിച്ചു പോയെന്റെ ബാല്യ കാലം
കളാരവമുതിര്‍ത്തു പായുന്ന നദിയിലായി
കളകള രാവമുയര്‍ത്തി നീങ്ങുന്ന താറാക്കൂട്ടം ....................................
ശാരദ മേഘങ്ങള്‍ പാറും ദൂരെയായ് കാണാം
തീരതായല്പ നേരം നടന്നു ഞാന്‍ സചിത്തനായ്..
..................................
പെട്ടെന്നായ് ഭീകരമായൊരു കരിം നിഴല്‍
ഞെട്ടി ഞാനെന്റെ മേല്‍ പതിച്ചത് കാണവേ
കൂര്‍ത്ത നഖരുകള്‍ കൊണ്ടെന്നെ പൊക്കിയെദുത്തെന്
നേര്‍ത്ത രോദനം മുഴങ്ങിയാ പ്രദീശ്രത്ത്തില്‍
............
ഞെട്ടിയുണര്ന്നെനീറ്റ് ഞാന്‍ പെട്ടെന്ന് തീ-
പ്പെട്ടിയെടുതുരച്ച്ച്ചു കത്തിച്ചു മേശ വിളക്ക്
പുഴയില്ലാ വഴിയില്ലാ കഴുകനുമില്ലയാ
പഴയാല്‍ മരവും കാണാനില്ലെന്തല്ഭുതം
പയ്യെ ഞാന്‍ മനസ്സിലാക്കിയാ സ്വപ്നതെയെന്‍
ശയ്യയിലേക്ക് വീനുരക്കതിന്‍ പിടിയിലായ് !!

ഏതാണ്ട് ഇങ്ങനെ ആയിരുന്നു ആ ദ്വിതീയാക്ഷര പ്രാസ കവിത :) .

Thursday, August 28, 2008

ഞാനും എന്റെ ബ്ലോഗുകളും !!

ഇതെന്റെ പതിമൂന്നാമത്തെ ബ്ലോഗ് ആണെന്നാണെന്റെ ഓര്‍മ . കഴിഞ്ഞ പന്ത്രണ്ടു ബ്ലോഗുകളും വിസ്മൃതിയില്‍ മറഞ്ഞു . ഇടക്കിടെ ബ്ലോഗുകള്‍ സൃഷ്ടിച്ചു അതില്‍ രചനകള്‍ നടത്തി വിരാജിക്കുകയും പിന്നീട് അതിനെ ഉപേക്ഷിക്കുകയും ചെയ്യുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു. മനപ്പൂര്‍വമല്ല എനിക്കുള്‍പ്പടെ ആര്‍ക്കും ( ആര്‍ക്കും എന്ന് വെറുതെ പറഞ്ഞതാണേ :) തല്പ്പര്യമില്ലാതവുകയും ക്രമേണെ അത് ഞാന്‍ മറക്കുകയും (പാസ്സ്‌വേര്‍ഡ്‌ ഉള്‍പ്പടെ ) ആണ് പതിവു. അല്ലെങ്ങിലും ഈ ലോകത്തില്‍ എല്ലാം എപ്പോഴും പെട്ടെന്ന് മറക്കുന്നതാനല്ലോ സൌകര്യം .
ആയാത മായാതമപേക്ഷണീയം
ഗതം ഗതം സര്‍വ മുപേക്ഷണീയം
അലം വൃഥാമോദേന ഖേദ നാഭ്യ
അലംഘ നീയാ കമലസനാജ്ഞാ .. എന്നാണല്ലോ ( ithokke enthira nnaa ? )
എന്തിരെങ്ങിലും ആവട്ടെ :)

അക്ഷര തെറ്റുകള്‍ സദയം ക്ഷമിക്കുക

ഞാനും ബില്‍ ഗേറ്റ്സ് ഉം ഗൂഗിള്‍ തുടങ്ങിയ ആശാന്മാരുമോന്നും തന്നെ മലയാളത്തിലും

സംസ്കൃതത്തിലും ഒന്നും വിടഗ്ദ്ധരല്ല എന്നുള്ള സത്യം അറിയിക്കട്ടെ സഖാക്കളെ !

ബ്ലോഗുകള്‍ കഥ പറയുന്നു !

ഇതു എന്റെ എത്രാമത്തെ ബ്ലോഗ് ആണെന്ന് ഒന്നു ഓര്‍ത്തു നോക്കി . പതിമൂന്നാമാത്തെത് എന്നാണു ഓര്‍മ. ഇടക്കിടെ ബ്ലോഗുകള്‍ ഉണ്ടാക്കുക അതില്‍ കുത്തിക്കുറിക്കുക പിന്നീട് അതിന്റെ പേരു പോലും മറക്കുക ഇതൊക്കെ ആണ് പതിവു. ഇപ്പൊ വീണ്ടും ഒരാഗ്രഹം ഒരു ബ്ലോഗ് കൂടി തുടങ്ങാന്‍ . പതിമൂന്നു ഒരു നിര്‍ഭാഗ്യ നമ്പര്‍ ആണെന്നാണ്‌ പൊതുവെ വയ്പ്പ് . ഒരാളിന്റെ നിര്‍ഭാഗ്യം വേറെ ഒരാളിന്റെ ഭാഗ്യമാവുകയാണല്ലോ പതിവു . എന്റെ നിര്‍ഭാഗ്യം ആര്‍ക്കെങ്ങിലുംഭാഗ്യം കൊണ്ടു വരുമോ എന്നും നോക്കാമല്ലോ :). ചിലപ്പോള്‍ വളരെ പെട്ടെന്ന് തന്നെ ഇതും ഉപേക്ഷിച്ചെന്നു വരാം. അല്ലെങ്ങിലും ഏതിനെയും പെട്ടെന്ന് സ്വീകരിക്കുകയും അതിലും പെട്ടെന്ന് ഉപേക്ഷിക്കുകയും ചെയ്യുന്ന കാലത്തിലാണല്ലോ നാം ജീവിക്കുന്നത് . കവി പറഞ്ഞതു പോലെ ( ഏത് കവിയാണ്‌ അണ്ണാ ?? ) വരുന്നതിനെ വരുന്ന്നതിനെ സ്വീകരിക്കുകയും . പോകുന്നത്ടിനെ ഉപേക്ഷിച്ചു ആ നഷ്ടത്തില്‍ ദുഖിക്കാതെയും ഇരിക്കാന്‍ ശ്രമിക്കുകയും ചെയ്യാം.

ടെസ്റ്റിങ്ങ്

ഇതു വെറും ഒരു ടെസ്റ്റിങ്ങ് ....!!

ശൂന്യം !!!

വെറും വെറുതെ ഒരു ബ്ലോഗ് , ഇരിക്കട്ടെ ആവശ്യം വരും ... വരില്ലേ ?